Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.B. Ganesh Kumar

കെഎസ്ആർടിസി മാറ്റത്തിന്‍റെ പാതയിൽ: മന്ത്രി കെ.ബി. ഗണേഷ് കുമാർ

മലപ്പുറം: മന്ത്രി എന്ന നിലയിൽ കെഎസ്ആർടിസിയെ നവീകരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും കെഎസ്ആർടിസി മാറ്റത്തിന്‍റെ പാതയിലാണെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കേരളത്തിലെ ആദ്യ രജിസ്ട്രേർഡ് വെഹിക്കിൾ സ്ക്രാപിംഗ് ഫെസിലിറ്റി (ആർവിഎസ്എഫ്) നിർമാണോദ്ഘാടനം എടപ്പാൾ കെഎസ്ആർടിസി റീജണൽ വർക്ക് ഷോപ്പിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

150 ലധികം പുതിയ നിയമനങ്ങൾ ഉടൻ കെഎസ്ആർടിസിയിൽ ഉണ്ടാകും. ഒഴിവുകൾ അപ്പോൾത്തന്നെ പിഎസ്‌സിയ്ക്ക് റിപ്പോർട്ട് ചെയ്യുകയും നിയമനം നടത്തുകയും ചെയ്യും. തെരഞ്ഞെടുപ്പിന് മുന്പുതന്നെ ഉദ്യോഗസ്ഥർക്ക് പ്രമോഷൻ നൽകുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര പദ്ധതിയനുസരിച്ച് നിർമിക്കുന്ന ആർവിഎസ്എഫ് പ്രവർത്തനം തുടങ്ങിയാൽ 200 കോടി രൂപയാണ് കേന്ദ്രത്തിൽനിന്നു ഗ്രാന്‍റായി ലഭിക്കുക. ഇത് കെസ്ആർടിസിയുടെ നവീകരണത്തിന് ഉപയോഗിക്കും. അഴിമതിക്കു സാധ്യതകൾ ഏറെയുള്ള ഈ പദ്ധതി പൂർണമായും അഴിമതിരഹിതവും സുതാര്യവുമായി നടപ്പാക്കും.

സ്ക്രാപ് ചെയ്യുന്നവ മലിനീകരണമില്ലാതെ, പൂർണമായും യന്ത്രവത്കൃതമായി ഹൈഡ്രോളിക് പ്രസ് സംവിധാനമുപയോഗിച്ച് ക്യുബിക്കിളാക്കി കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. മാലിന്യ മുക്ത നവകേരളം പദ്ധതിയനുസരിച്ച് കെഎസ്ആർടിസി വാഹനങ്ങളുടെ റെക്സിൻ, ഗ്ലാസ് തുടങ്ങിയവ ഉൾപ്പെടുന്ന 500 ടണ്‍ മാലിന്യം നീക്കം ചെയ്തതായും മന്ത്രി പറഞ്ഞു.

രാജ്യത്ത് തന്നെ പൂർണമായും ഡിജിറ്റൈസ് ചെയ്ത് പ്രവർത്തിക്കുന്ന ഗതാഗത സംവിധാനം കെഎസ്ആർടിസി ആണെന്നും നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയർ വഴിയാണ് സ്പെയർ പാർട്സ് സംബന്ധമായ ഓർഡറുകളും മറ്റും നൽകുന്നതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് ഐഡിടിആറിൽ കംപ്യൂട്ടർ അധിഷ്ഠിത പരിശീലനം നൽകി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ആർവിഎസ്എഫിന്‍റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. കെഎസ്ആർടിസിയും സിംകോ ആർവിഎസ്എഫ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടപ്പാക്കുന്ന ആർവിഎസ്എഫ് എടപ്പാളിൽ യാഥാർഥ്യമാകുന്നതോടെ സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് പുറമെ പൊതുജനങ്ങൾക്കും കേന്ദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളോടെ പഴയ വാഹനങ്ങൾ ഇവിടെ പ്രകൃതി സൗഹൃദമായി സ്ക്രാപ്പ് ചെയ്യാൻ സൗകര്യമുണ്ടാകും.

കെ.ടി. ജലീൽ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.ടി. ജലീൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ ചെലവിൽ എടപ്പാൾ കെഎസ്ആർടിസി ഡിപ്പോയിൽ നിർമിച്ച യാർഡും മന്ത്രി ഉദ്ഘാടനം ചെയ്തു. പൊന്നാനി കെഎസ്ആർടിസി ജീവനക്കാരന്‍റെ അസുഖ ബാധിതനായ മകന്‍റെ ചികിത്സാർഥം ജീവനക്കാർ സ്വരൂപിച്ച ഒന്പതര ലക്ഷം രൂപയുടെ ചെക്കും മന്ത്രി കൈമാറി.

കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ഡോ.പി.എസ്. പ്രമോജ് ശങ്കർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആർ. ഗായത്രി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി.പി. ശ്രീജിത്ത്, വാർഡ് മെംബർമാരായ സി.വി. സന്ധ്യ, പി.കെ. ദേവി, സിംകോ ആർവിഎസ്എഫ് പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ബിനു കൃഷ്ണൻ, സന്ദീപ് കൃഷ്ണൻ, ഫാസിൽ ഹബീബ്, വിവിധ യൂണിയൻ പ്രതിനിധികൾ പ്രസംഗിച്ചു.

Kerala

പ്രവേശനം സ്ത്രീകള്‍ക്ക് മാത്രം; കെഎസ്ആര്‍ടിസിയുടെ പിങ്ക് ബസ് വരുന്നു

തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രമായി കെഎസ്ആർടിസിയുടെ പിങ്ക് ബസ് ഉടൻ നിരത്തിലിറങ്ങുന്നു. മന്ത്രി കെ.ബി.ഗണേഷ് കുമാറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

സ്ത്രീകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്താണ് ആദ്യ സർവീസ് ആരംഭിക്കുക. ഇത് വിജയകരമാണെന്ന് കണ്ടെത്തിയാൽ കൊച്ചിയിലേക്കും മറ്റ് നഗരങ്ങളിലേക്കും സർവീസുകൾ വ്യാപിപ്പിക്കും.

ഇതിലെ ജീവനക്കാരും സ്ത്രീകളായിരിക്കും. സ്ത്രീ സൗഹൃദ ബസിന് പിങ്ക് നിറമാണ് നല്‍കുന്നത്. കെഎസ്ആർടിസി മുൻ മാനേജിംഗ് ഡയറക്ടർ എം.ജി.രാജമാണിക്യത്തിന്‍റെ ആശയമാണ് പിങ്ക് ബസ്.

Kerala

ഇപ്പോൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ?; വരുമാനത്തിൽ റിക്കാർഡിട്ട് കെഎസ്ആർടിസി; സന്തോഷമറിയിച്ച് മന്ത്രി

തിരുവനന്തപുരം: റിക്കാർഡ് വരുമാനം സ്വന്തമാക്കി കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി).

ചരിത്രത്തിലാദ്യമായി പ്രതിദിന വരുമാനം 13 കോടി രൂപ പിന്നിട്ടു. ജനുവരി അഞ്ചിനാണ് കെഎസ്ആർടിസിയുടെ ചരിത്രത്തിലെ നേട്ടം സ്വന്തമാക്കിയത്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ഈ വർത്ത പുറത്തു വിട്ടത്.

കെഎസ്ആർടിസി പ്രവർത്തകരുടെ കൂട്ടായ ശ്രമത്തിന്‍റെ ഫലമാണിതെന്നും നിങ്ങളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

"ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം'

ഇപ്പോൾ നമ്മൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ?. ചരിത്രത്തിൽ ഇത് ആദ്യമാണ്. ഈ നേട്ടത്തിൽ നമ്മൾക്ക് അഭിമാനിക്കാം..നമ്മൾക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കൽകൂടി കെഎസ്ആർടിസിയുടെ ജീവനക്കാർ തെളിയിച്ചു.

പ്രിയപ്പെട്ട എന്‍റെ കെഎസ്ആർടിസി ജീവനക്കാരേ, നിങ്ങളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു. നമ്മൾ നേടുന്ന ഓരോ നേട്ടങ്ങളും നമ്മുടെ കൂട്ടായ പ്രവർത്തനംകൊണ്ടാണ്. ഇനിയും ഏറെ ദൂരം നമ്മൾക്ക് സഞ്ചരിക്കേണ്ടതുണ്ട്. നമ്മൾക്ക് കഴിയും, നിങ്ങൾ കൂടെ നിന്നാൽ മതി.

ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് സർവകാല റിക്കാർഡ്. 05.01.2026 ലെ ആകെ വരുമാനം 13.01 കോടി (ടിക്കറ്റ് വരുമാനം 12.18 Cr. ടിക്കറ്റ് ഇതര വരുമാനം 0.83 Cr.)

കെഎസ്ആർടിസി സിഎംഡി ഡോ.പ്രമോജ് ശങ്കറിന്‍റെയും മാനേജ്മെന്‍റിന്‍റെയും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകരമാകുന്നത്.

കഴിഞ്ഞവർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കിൽ വർദ്ധനവില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആർടിസി കൈവരിച്ചത്.

ഞാൻ മന്ത്രിയായി സ്ഥാനമേറ്റടുത്തതിന് ശേഷം നടത്തിയ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്‍റിന്‍റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും "സ്വയംപര്യാപ്ത കെഎസ്ആർടിസി" എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിർണായകമായി.

പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്.

മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് നേടുന്നതിനായി ഡിപ്പോകളിൽ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിക്കാനായതും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.

കെഎസ്ആർടിസിയുടെ തുടർച്ചയായ, ഈ നേട്ടങ്ങൾ കൈവരിക്കുന്നതിൽ അക്ഷീണം പ്രയത്നിക്കുന്ന കെഎസ്ആർടിസി സിഎംഡി ഡോ.പ്രമോജ് ശങ്കറിനും മാനേജ്മെന്‍റിനും കെഎസ്ആർടിസിയുടെ എല്ലാ വിഭാഗം ജീവനക്കാർക്കും എന്‍റെ അഭിനന്ദനം അറിയിക്കുന്നു. വിശ്വാസ്യത പുലർത്തി കെഎസ്ആർടിസിയോടോപ്പം നിൽക്കുന്ന എല്ലാ യാത്രക്കാർക്കും എന്‍റെ നന്ദി അറിയിക്കുന്നു.

കെബി ഗണേഷ് കുമാർ
ഗതാഗത വകുപ്പ് മന്ത്രി

Latest News

Up